തിരുവനന്തപുരം : കേന്ദ്ര സർക്കാരിന് എതിരെ വിമർശനവയമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദി സർക്കാർ കേരളത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഗവർണർ ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ചട്ടുകം ആയി മാറിയെന്നും കോടിയേരി ആരോപിച്ചു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിൽ ആണ് കോടിയേരിയുടെ വിമർശനം.
ജനകീയ സർക്കരിനെ അട്ടിമറിക്കാൻ ആണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. കേന്ദ്ര ഏജൻസികളെയും ഇതിനായി ഉപയോഗിക്കുകയാണ്. നിലപാടുകളില്ലാത്ത തനിയാവർത്തനം എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണെന്നും ആരോപണമുണ്ട്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും കോടിയേരി ബാലകൃഷ്ണൻ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ കണ്ണൂർ സർവ്വകലാശാലയിലെ നിയമനം ഗവർണർ സ്റ്റേ ചെയ്തിരുന്നു. നിയമന നടപടികൾക്കെതിരേ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റിന്റെ നടപടികളാകെ സ്റ്റേ ചെയ്തത്. ഇത് സർക്കാരിൽ അതൃപ്കതിയുളവാക്കിയിട്ടുണ്ട്.
Comments