പാറ്റ്ന: നിതീഷ്-തേജസ്വി ഭരണത്തിൻ കീഴിൽ ബീഹാറിൽ അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്നു. പട്ടാപ്പകൽ പെൺകുട്ടി വെടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 15 വയസ്സുകാരിയാണ് സിപാര മേഖലയിൽ വെടിയേറ്റ് വീണത്. പുറത്തും കഴുത്തിലുമാണ് വെടിയുണ്ട കയറിയ നിലയിൽ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. പോലീസ് സംഭവസ്ഥലത്തെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണെന്നത് ബീഹാറിലെ തകർന്ന ക്രമസമാധാന നിലയാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
പച്ചക്കറികച്ചവടം നടത്തുന്ന വ്യക്തിയുടെ മകളെയാണ് ഇന്ദ്രപുരി എന്ന പ്രദേശത്ത് അക്രമിച്ചത്. സ്കൂളിലേയ്ക്ക് പോകുന്നതിനിടെയാണ് പെൺകുട്ടിയ്ക്ക് വെടിയേറ്റത്. പട്ടണത്തിൽ പകൽ നടന്ന സംഭവം ഏവരേയും പരിഭ്രാന്തിയിലാക്കി. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതിനാൽ അന്വേഷണം ശക്തമാക്കി യിട്ടുണ്ടെന്നും പ്രതിയെ എത്രയും പെട്ടന്ന് പിടികൂടാനാകുമെന്നും പോലീസ് അറിയിച്ചു. ആസൂത്രിതമായ ആക്രമണമാണെന്നും പ്രതി പെൺകുട്ടിക്ക് സമീപമെത്തി ബാഗിൽ നിന്നും തോക്ക് എടുത്ത് പുറകിൽ നിന്നും വെടിയുതിർക്കുകയായിരുന്നുവെന്നും ക്യാമറയിൽ നിന്ന് വ്യക്തമാണ്. വെടിയേറ്റ ഉടനെ പെൺകുട്ടി നിലത്തുവീഴുന്നതായും വീഡിയോ ദൃശ്യത്തിലുണ്ട്.
അക്രമി പ്രദേശത്ത് ഏറെ നേരം കാത്തുനിൽനിന്നശേഷമാണ് പെൺകുട്ടിയെ ആക്രമിച്ചത്. ആക്രമിച്ച ശേഷം അക്രമി ഓടിപോവുന്നതായും സിസിടിവി ദൃശ്യത്തിലുണ്ട്.
Comments