മലപ്പുറം: ലോറിയിൽ കോഴിക്കാഷ്ടം നിറച്ച ചാക്കുകളിലൊളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. സ്ഫോടക വസ്തുക്കൾ മലപ്പുറം മോങ്ങത്തേക്ക് കയറ്റി അയച്ച കർണാടക കൂർഗ് സ്വദേശി സോമശേഖരയെ(45) നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്.
10,000 ഓഡിനറി ഡിറ്റനേറ്റർ, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 6, 750 കിലോ ജലാറ്റിൻ സ്റ്റിക് (54, 810 എണ്ണം), 38, 872. 5 മീറ്റർ നീളമുള്ള 213 റോൾ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സോമശേഖരയെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്ക്ിയതായി പോലീസ് കൂട്ടിച്ചേർത്തു.
കർണാടകയിൽനിന്ന് കൊണ്ടുവന്ന് മോങ്ങത്തെ ഗോഡൗണിലേക്ക് കടത്തുകയായിരിരുന്നു ഇവ.വളം ആയി ഉപയോഗിക്കാനുള്ള കോഴിക്കാഷ്ടം ആണെന്ന വ്യാജേനയാണ് ലോറിയിൽ സ്ഫോടക വസ്തുക്കൾ കടത്തിയത്. ഗോഡൗണിൽ വൻ സ്ഫോടകവസ്തു ശേഖരമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഇവ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കാസർകോട് കടുമ്മനി തോട്ടുമണ്ണിൽ ജോർജ്(40), കർണാടക സ്വദേശി ഹക്കീം(32)എന്നിവരെ കൊണ്ടോട്ടി സംഭവ സമയത്ത് തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സോമശേഖരയെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
Comments