ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കൊലപാതകത്തിന് പിന്നിൽ ഡിവൈഎഫ്ഐയും ലഹരി മാഫിയയും ആണെന്ന് അദ്ദേഹം ആരോപിച്ചു.
പുറത്തുവന്ന നന്ദുവിന്റെ ഓഡിയോ ഡിലീറ്റ് ചെയ്തു കളയാൻ പോലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. ഈ വിഷയം ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.പോലീസ് നിഷ്ക്രിയമാണ്. എല്ലാ അനീതിക്കും കുട പിടിച്ച് കൊടുക്കുകയല്ല പോലീസ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരി മാഫിയയ്ക്ക് നേതൃത്വം നൽകുന്നതും സിപിഎം ഡിവൈഎഫ്ഐയും ആണെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ആലപ്പുഴ പുന്നപ്ര നന്ദുവിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വി ഡി സതീശൻ
മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐക്കാർ തന്നെ മർദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. പോലീസിൽ പരാതി നൽകിയിട്ടും തങ്ങൾക്കെതിരെ കേസെടുക്കാനാണ് പോലീസിന്റെ ശ്രമമെന്ന് നന്ദുവിന്റെ അച്ഛൻ ബൈജു പറഞ്ഞു.
Comments