ന്യൂഡൽഹി: പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹിന്ദു അഭയാർത്ഥികളെ തിരിഞ്ഞു നോക്കാതെ ഡൽഹി സർക്കാർ. 150 ഓളം അഭയാർത്ഥികൾ താമസിക്കുന്ന നോർത്ത് ഡൽഹിയിലെ ക്യാമ്പിലെ ദുരവസ്ഥയെ കുറിച്ച് ഇന്ത്യയിലെ ഒരു പ്രമുഖ മാദ്ധ്യമം അടുത്തിടെ റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന ഇവർക്ക് പൗരത്വം ലഭിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ബിജെപി ആരോപിച്ചിരുന്നു.
2012 മുതൽ ഡൽഹിയിലെ മജ്‌നു കാ തിലയിൽ ഒരുമിച്ച് താമസിക്കുന്ന ഇവരെ സർക്കാർ അവഗണിക്കുകയാണെന്ന് അഭയാർത്ഥികൾ പറഞ്ഞു. നാളിതുവരെയായിട്ടും പൗരത്വം ലഭിക്കാത്തത് മൂലം വലിയ കഷ്ടതയിലാണ് തങ്ങളെന്ന് ഇവർ സൂചിപ്പിച്ചു. അടിയന്തിര സാഹചര്യത്തിൽ വേണ്ടത്ര നടപടികൾ ഈ വിഷയത്തിൽ സ്വീകരിക്കാൻ തയ്യാറാകാത്ത ആം ആദ്‌മി സർക്കാരിനെതിരെ ബിജെപി രൂക്ഷ ഭാഷയിൽ വിമർശനം നടത്തി. വിഷയം കേന്ദ്ര സസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്ന കാര്യം ഉടനെ ചെയ്യുമെന്നും , അഭയാർത്ഥികൾക്കാവശ്യമായ സഹായം ചെയ്തു നൽകുന്നതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുമെന്നും ബിജെപി വ്യക്തമാക്കി.
Comments