ന്യൂഡൽഹി: അനാവശ്യമായി കേസുകൾ നീട്ടിവയ്പ്പിക്കുന്ന വിചാരണ കോടതികൾക്ക് മൂക്കുകയറിട്ട് സുപ്രീംകോടതി. കേസുകൾ എടുത്തുകഴിഞ്ഞാൽ വിചാരണ അതിവേഗം ആരംഭിക്കണമെന്നും വച്ചുതാമസിപ്പിക്കരുതെന്നുമാണ് ഉന്നത നീതിപീഠത്തിന്റെ നിർദ്ദേശം. കടുത്ത അതൃപ്തിയാണ് രാജ്യത്തെമ്പാടുമുള്ള വിചാരണകോടതികളുടെ മെല്ലെപോക്കി നെതിരെ സുപ്രീംകോടതി നടത്തിയത്. ജസ്റ്റിസുമാരായ എസ്.കെ.കൗളും എം.എം.സുന്ദരേ ശുമടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കോടതികളെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.
ആന്ധ്രപ്രദേശിലെ ചിറ്റൂർ മേയറെ കൊലപ്പെടുത്തിയ കേസിൽ കൊലനടത്തിയയാളെ രക്ഷപെടാൻ സൗകര്യമൊരുക്കിയ വ്യക്തിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതി കടുത്ത അലംഭാവം കീഴ്‌ക്കോടതി കാണിക്കുന്നതിനെ രൂക്ഷമായി വിമർശിച്ചത്. ഒരു വ്യക്തിയെ 7 വർഷത്തോളം ജിയിലിലിട്ടശേഷം ജാമ്യത്തിനായി മേൽക്കോടതിയിലേ കേസ് എത്തിയിരിക്കുന്നത്. കേസിലെ സാക്ഷികളെ ഇതുവരെ ചോദ്യംചെയ്യാൻ വിളിപ്പി ച്ചിട്ടില്ലെന്നും സുപ്രീം കോടതി കണ്ടെത്തി. നീതി നിഷേധിക്കുന്ന തരത്തിലേക്ക് കേസുകൾ വൈകുന്ന അലംഭാവം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കോടിക്കണക്കിന് കേസുകൾ കെട്ടികിടക്കുന്ന സാഹചര്യമാണ് രാജ്യത്തുടനീളമുള്ളത്. വേഗത്തിൽ തീർപ്പാക്കാവുന്ന കേസുകൾ പോലും വർഷങ്ങളോളം നീട്ടിവയ്‌ക്കുന്നു. ഇത്തരം നടപടികളോടാണ് സുപ്രീംകോടതി വിയോജിപ്പ് രേഖപ്പെടുത്തിയത്. ഒപ്പം ഒരു കേസ് ഉണ്ടായാൽ അതിലെ സമർത്ഥരായ പ്രതികൾ കേസ് വൈകിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളെ ക്കുറിച്ചും സുപ്രീം കോടതി മുന്നറിയിപ്പു നൽകി. ഇത്തരം കുതന്ത്രങ്ങൾ തിരിച്ചറിയാൻ കോടതികൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു. ആന്ധ്ര യിലെ മേയർ കൊലപാതക കേസ് ഒരു വർഷത്തിനുള്ളിൽ വിചാരണകോടതി നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
Comments