മദ്യം കഴിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സ്വന്തം ജനതയോട് അഭ്യർത്ഥന നടത്തുന്ന ഏതെങ്കിലും ഒരു രാജ്യം ഉണ്ടോ?. എന്നാൽ ജപ്പാൻ ഒടുവിൽ അതിനും തയ്യാറായിരിക്കുകയാണ്. കൊറോണയ്‌ക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ വന്ന മാറ്റമാണ് അറ്റകൈ പ്രയോഗത്തിലേക്ക് നീങ്ങാൻ ജപ്പാനെ പ്രേരിപ്പിച്ചത്. മദ്യത്തിൽ നിന്നുളള നികുതി വരുമാനമാണ് ലക്ഷ്യമിടുന്നത്. യുവാക്കളെ കൂടുതൽ മദ്യപിക്കാൻ പ്രേരിപ്പിക്കുന്ന ആശയങ്ങൾ തേടി പ്രത്യേക മത്സരം തന്നെ ഒരുക്കിയിരിക്കുകയാണ് നികുതി വകുപ്പ്. ഇതിന്റെ നടത്തിപ്പിനും ഏജൻസികളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
ഇപ്പോഴുള്ള ചെറുപ്പക്കാർ അവരുടെ മാതാപിതാക്കളെക്കാൾ കുറച്ചാണ് മദ്യം ഉപയോഗിക്കുന്നത്. ഈ അവസ്ഥ മറികടക്കുവാനായി യുവാക്കളെ ഉൾപ്പെടുത്തി ആകർഷകമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ യുവാക്കളെ ഉൾപ്പെടുത്തി ആകർഷകമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 29 നും 30നുമിടയിൽ പ്രായമുള്ള ചെറുപ്പക്കാരുടെ അഭിപ്രായങ്ങളാകും കൂടുതൽ സ്വീകരിക്കുക. മദ്യ വിപണിയെ ഉണർത്തുന്നതിനായി പുതിയ ബിസിനസ്സ് ആശയങ്ങൾ പങ്കിടാനുള്ള വേദി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കും. സ്കോച്ച് , വിസ്‌കി, ബിയർ , വൈൻ , തുടങ്ങി വിവിധയിനം മാദ്യങ്ങളുടെ വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
മുന്തിയ ഇനം മദ്യങ്ങളുടെ ബ്രാൻഡിംഗ് , പ്രമോഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് തുടങ്ങി ജനശ്രദ്ധയാകർഷിക്കുന്ന പ്ലാനുകൾ എന്നിവ മത്സരാർത്ഥികൾ തയ്യാറാക്കി വരണം. സെപ്തംബർ മാസം അവസാനം വരെയാണ് പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷവും കഴിയുന്തോറും രാജ്യത്ത് മദ്യം കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മദ്യത്തിന്റെ നികുതിയിൽ നിന്നും രാജ്യത്ത് വലിയ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നു. മദ്യപാനം കുറഞ്ഞത് മൂലം ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ ഈ മേഖല കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
Comments