ബീജിങ്: ലോകത്തെ മുഴുവൻ മുൾമുനയിലാക്കിയ കൊറോണ മഹാമാരി ചൈനയെ പിടിമുറുക്കുന്നു. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ആസൂത്രണങ്ങളിലൂടെയും ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ കൊറോണ പോരാട്ടത്തിൽ വിജയിച്ച് മുന്നേറുമ്പോൾ ചൈന തളരുന്ന കാഴ്ചയാണിപ്പോൾ.
ഓരോ പ്രവിശ്യകളിലും രോഗ പ്രതിരോധം ശക്തമാക്കുമ്പോൾ മറ്റ് പ്രവിശ്യകളിൽ അതിതീവ്ര വ്യാപനം എന്ന രീതിയിലാണ് ചൈനയിലെ കാര്യങ്ങൾ.കൊറോണ രോഗബാധ നിയന്ത്രണാതീതമായതോടെ കർശനമായ നിയന്ത്രണങ്ങളാണ് രാജ്യത്തിപ്പോൾ ഏർപ്പെടുത്തുന്നത്. പുറത്തിറങ്ങി ആവശ്യവസ്തുക്കൾ വാങ്ങുന്നതിന് വരെ നിരവധി നിയന്ത്രണങ്ങളാണ് ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്. തെരുവുകൾ വീക്ഷിക്കാൻ നായ റോബോട്ടിനെ ഏർപ്പെടുത്തിയ വാർത്തകളും പുറത്ത് വന്നിരുന്നു.
Videos of pandemic medical workers giving live seafood PCR tests have gone viral on Chinese social media. pic.twitter.com/C7IJYE7Ses
— South China Morning Post (@SCMPNews) August 18, 2022
ഇപ്പോൾ രോഗ ഭീതിയിൽ വിചിത്രമായ കാര്യങ്ങളാണ് ചൈന ചെയ്ത് കൂട്ടുന്നത്. രോഗവാഹകരാകുമോ എന്ന ഭയത്തിൽ മത്സ്യം,ഞണ്ട്, തുടങ്ങിയ സമുദ്രജീവികളെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കുകയാണ് ഭരണകൂടം. ആരോഗ്യപ്രവർത്തകർ പിപിഇ കിറ്റുകൾ ധരിച്ച് സമുദ്രജീവികളുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിക്കുന്നതിന്റെ വീഡിയോകൾ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുൻപും ശേഷവും കർശന പരിശോധനയ്ക്കാണ് വിധേയരാവുന്നത്. ഇതോടെ ചൈനയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തെ മുഴുവൻ മുൾമുനയിലാക്കി ഒരു രോഗത്തെ സൃഷ്ടിച്ച് ഇപ്പോൾ നിസ്സഹായരായെന്നാണ് പരിഹാസം.
Comments