ബീജിംഗ്: ഇന്ത്യൻ അതിർത്തികളിൽ മിസൈലുകൾ ഉപയോഗിക്കുന്നതിന് മുന്നോടിയായി പരീക്ഷണം സ്വന്തം വിമാനങ്ങളിൽ നടത്തി ചൈന. ആളില്ലാ വിമാനങ്ങളെ മിസൈലുകൾ അയച്ച് തകർക്കുന്ന പരീക്ഷണം ലഡാക്ക് അതിർത്തിക്കപ്പുറമുള്ള സിൻജിയാംഗ് പ്രവിശ്യ യിലാണ് നടന്നത്. കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന എച്ച് ക്യൂ-17എ മിസൈലാണ് പരീക്ഷിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം നടന്ന ദിവസമാണ് പരീക്ഷണം നടത്തിയതെന്നതും ശ്രദ്ധേയമാണ്.
ഒരു വിമാനത്തെ അതീവ കൃത്യതയോടെ തകർക്കുന്നതിൽ മിസൈലുകൾ വിജയിച്ചി രിക്കുന്നു. എച്ച ക്യൂ-17എ മിസൈലാണ് പരീക്ഷത്തിൽ അതീവ കൃത്യത പാലിച്ചിരിക്കുന്നത്. സിൻജിയാംഗിലെ യുദ്ധമേഖലയിലാണ് ചൈനയുടെ പരീക്ഷണം. ഏത് അടിയന്ത്രി സാഹചര്യത്തിലും ഇന്ത്യൻ അതിർത്തി കടന്നുവരുന്ന ഏത് വിമാനത്തേയും തകർക്കാൻ സാധിക്കുമെന്നാണ് പുതിയ പരീക്ഷണം തെളിയിക്കുന്നതെന്നും ചൈനീസ് പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നു.
ചൈനയ്‌ക്ക് നിലവിൽ 1100 ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉള്ളതെന്ന് വിവിധ അന്താരാഷ്‌ട്ര പ്രതിരോധ രഹസ്യാന്വേഷണ ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവയെ ആണവ മിസൈലുകളാക്കി മാറ്റാൻ സാധിക്കുന്ന സംവിധാനം ചൈനയ്‌ക്ക് ഇല്ലെന്നാണ് കണ്ടെത്തൽ. 1992ലാണ് ആദ്യമായി ചൈന ആണവ മിസൈൽ നിർമ്മിച്ചതായി സമ്മതിച്ചത്. നിലവിൽ 250നും 350നും ഇടയിൽ ആണവ പോർമുനകൾ ചൈനയുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഇതിനിടെ ചൈനയുടെ മധ്യദൂര മിസൈലായ എം-11ന് ആണവപോർമുന വഹിക്കാൻ ശേഷിയുണ്ടെന്നാണ് തായ് വാൻ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
Comments