മോസ്കോ: ചൈനയും റഷ്യയും ജി20 ഉച്ചകോടിയിൽ ചർച്ച നടത്താനൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്തോനേഷ്യയിലെ ബാലിയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലാണ് ഒരുമിച്ച് പങ്കെടുക്കുന്നത്. ആതിഥേയത്വം വഹിക്കുന്ന ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോകോ വിദോദോവാണ് ഇതിനിടെ സമ്മേളനത്തിൽ റഷ്യാ-ചൈന ഭരണാധികാരികൾ കൂടിക്കാഴ്ച നടത്തുമെന്ന വിവരം പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിലെത്തുന്നു എന്നത് നിലവിലെ വിവിധ വിഷയങ്ങളിലെ ചർച്ചകളിലേയ്ക്കും നീങ്ങുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഷീ ജിംഗ് പിംഗും പുടിനും നിലവിലെ യുക്രെയ്ൻ-തായ് വാൻ വിഷയങ്ങൾക്കിടെ ആദ്യമായിട്ടാണ് ഒരു ഉച്ചകോടിയിൽ ഒരുമിച്ച് പങ്കെടു ക്കുന്നത്. നിലവിലെ ലോകസമാധാനം വഷളായ ശേഷം ആഗോള ശക്തികൾ ഒരുമി ച്ചെത്തുകയാണ്. സമ്മേളനത്തിലെ ചർച്ചകൾ ഏതെല്ലാം മേഖലയെ സ്വാധീനിക്കുമെന്നാണ് അന്താരാഷ്ട്ര വിദേശകാര്യ വിദഗ്ധന്മാർ ഉറ്റുനോക്കുന്നത്.
2020ന് ശേഷം ചൈനയുലിൽ നിന്ന് പുറത്തേയ്ക്ക് ആദ്യമായിട്ടാണ് ഷീ ജിൻ പിംഗ് യാത്രയ്ക്കൊരുങ്ങുന്നത്. കൊറോണ മഹാമാരി പൊട്ടിപുറപ്പെട്ട സമയത്തിന് ശേഷം ഷീ ജിൻ പിംഗ് വിദേശരാജ്യങ്ങളിലോ വിദേശരാജ്യത്ത് നടന്ന സമ്മേളനങ്ങളിലോ പങ്കെടുത്തിട്ടില്ല. ഈ വർഷം ഹോങ്കോംഗിനെ ചൈനയുടെ ഭാഗമാക്കിയതിന്റെ 25-ാം വാർഷികം ആഘോഷിച്ച ശേഷം ചൈന പങ്കെടുക്കുന്ന ഉച്ചകോടി എന്ന പ്രത്യേകതയുമുണ്ട്.
റഷ്യയെ സംബന്ധിച്ചും 2022 ജി20 ഉച്ചകോടി നിർണ്ണായകമാണ്. യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ച ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കുന്ന ആദ്യ ആഗോള സമ്മേളനമാണ് ഇന്തോനേഷ്യയിൽ നടക്കുന്നത്. ആഗോള വാണിജ്യ രംഗത്തെ പ്രതിസന്ധി യിലാക്കിയതിൽ യൂറോപും നാറ്റോയും മറ്റ് ലോക ശക്തികളും ഒന്നടങ്കം റഷ്യയ്ക്കെതിരായി നിൽക്കുകയാണ്.
കൊറോണ, ക്വാഡ് സഖ്യത്തിന്റെ മുന്നേറ്റം എന്നീ വിഷയത്തിൽ അമേരിക്കയാകട്ടെ ചൈനയ്ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. യുക്രെയ്നെ തിരായ വിഷയത്തിൽ റഷ്യയ്ക്കെതിരെ വാണിജ്യ സൈനിക നീക്കവുമായും അമേരിക്ക എതിർ ചേരിയിലാണെന്നതും ജി20 ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
Comments