ഇസ്ലാമാബാദ് : സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം ന്യായികരിക്കാൻ ആകുന്നതല്ലെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ” ആക്രമണം ഭയപ്പെടുത്തുന്നതും ദുഃഖകരവുമാണ്. വിവാദ നോവലായ ‘ദ സാത്താനിക് വേഴ്സിനെതിരെ ഇസ്ലാമിക ലോകത്ത് ഉണ്ടാക്കിയ രോഷം മനസ്സിലാക്കാവുന്നതേയുള്ളൂ’.എന്നാൽ അദ്ദേഹത്തിനെതിരെ ഉണ്ടായ ആക്രമണത്തെ ന്യായികരിക്കാനാവില്ല.” ഇമ്രാൻ ഖാൻ പറഞ്ഞു.
” ഹൃദയത്തിൽ വസിക്കുന്ന ഒരു പ്രവാചകന്റെ സ്നേഹവും ആദരവും റുഷ്ദിക്ക് അറിയാം .കാരണം അയാൾ ഒരു മുസ്ലീം കുടുംബത്തിൽ നിന്ന് വന്ന വ്യക്തിയാണ്. പക്ഷേ എന്താണ് സംഭവിച്ചത് എന്ന് ന്യായീകരിക്കാൻ നിങ്ങൾക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2012 ൽ റുഷ്ദി പങ്കെടുക്കുന്നുവെന്ന് പറഞ്ഞ് ഡൽഹിയിൽ നടന്ന മാദ്ധ്യമ കോൺക്ലേവിൽ നിന്ന് പങ്കെടുക്കാൻ വിസമ്മതിച്ച വ്യക്തിയാണ് തെഹ് രിക് ഇ ഇൻസാഫ് തലവൻ കൂടിയായ ഇമ്രാൻ ഖാൻ.ലോകമെമ്പാടുമുള്ള മുസ്ലീമുകളെ വേദനിപ്പിച്ച റുഷ്ദി ഉൾപ്പെടുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞതായും അന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ആഗസ്റ്റ് 12 നാണ് പടിഞ്ഞാറൻ ന്യൂയോർക്കിലെ ഒരു പരിപാടിക്കിടയിൽ 24 കാരനായ യുവാവ് റുഷ്ദിയെ ആക്രമിച്ചത്. സംഭവത്തിൽ ന്യൂജേഴ്സി നിവാസിയായ ഹാദി മാതർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.ആക്രമണത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൡ ഗുരുതരമായ പരിക്കുകൾ പറ്റിയിരുന്നു.1988-ൽ ‘ദ സാത്താനിക് വേഴ്സസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് മുതൽ റുഷ്ദിക്ക് നിരവധി ഭീഷണികൾ ഉയരുന്നുണ്ടായിരുന്നു.
Comments