തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ് യെല്ലോ അലർട്ട്. തിങ്കളാഴ്ച ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിലും, ചൊവ്വാഴ്ച കേട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കും. ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേകം ജാഗ്രത പുലർത്തണം എന്നാണ് നിർദ്ദേശം. അതേസമയം കടലിൽ പോകാൻ തടസ്സമില്ല.
അതേസമയം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ കഴിഞ്ഞ തവണ ശക്തമായ മഴയാണ് ലഭിച്ചത്. പലഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു.
Comments