ധാക്ക: പിഞ്ചുമനസ്സിൽ പോലും മതവിദ്വേഷത്തിന്റെ വിഷം കുത്തി നിറച്ച് മതതീവ്ര വാദികൾ. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന മുസ്ലീം ബാലന്റെ വീഡിയോയാണ് ഹിന്ദുക്കളോടുള്ള വിദ്വേഷം എത്ര ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നുവെന്ന് വ്യക്തമാകുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
കേവലം അഞ്ച് വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടിയോട് ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രാദേശിക മാദ്ധ്യമ പ്രവർത്തകൻ ചോദിക്കുന്നതും, അതിന് കുട്ടി നൽകുന്ന മറുപടിയുമാണ് വീഡിയോയിൽ ഉള്ളത്. ഏത് ബംഗ്ലാദേശി ക്രിക്കറ്റ് താരത്തെയാണ് കാണാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് മറുപടിയായി ഇസ്ലാമിക മതത്തിൽപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പേരുകളായിരുന്നു കുട്ടി പറഞ്ഞത്. മഷ്റഫെ, മുസ്തഫിസുർ റഹ്മാൻ, ടസ്കിൻ അഹമ്മദ്, സരീഫുൾ എന്നീ താരങ്ങളുടെ പേര് പറഞ്ഞ കുട്ടിയോട് സൗമ്യ സർക്കാരിനെ ഇഷ്മില്ലേയെന്ന് മാദ്ധ്യമപ്രവർത്തൻ ചോദിച്ചു. എന്നാൽ കാണാൻ താത്പര്യമില്ലെന്ന് ആയിരുന്നു കുട്ടിയുടെ പ്രതികരണം. കാരണം ചോദിച്ചപ്പോൾ സൗമ്യ സർക്കാർ ഹിന്ദുവാണെന്നും കുട്ടി പറഞ്ഞു. ഇത്രയും പറഞ്ഞ ശേഷം കുട്ടിയും രക്ഷിതാക്കളും ചിരിക്കുന്നതും വീഡിയോയിൽ കാണാം.
അടുത്തിടെയായി ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരായ ആക്രമണം വർദ്ധിച്ചുവരികയാണ്. ഇതിനിടെയാണ് ഏവരെയും ഞെട്ടിച്ച്കൊണ്ട് മുസ്ലീം ബാലന്റെ വീഡിയോ പുറത്തുവരുന്നത്. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളിൽ പോലും ഹിന്ദുക്കളോടുള്ള വിദ്വേഷം കുത്തി നിറയ്ക്കുകയാണ് മതതീവ്രവാദികൾ.
A minor boy in Bangladesh: "I don't want to meet cricketer Soumya Sarkar because he is a Hindu".
This is the level of hatred against Hindus in Bangladesh. pic.twitter.com/KNUincPPhs
— Anshul Saxena (@AskAnshul) August 19, 2022
Comments