പാലക്കാട് : കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബസ് തടഞ്ഞ് മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശികളായ രോഹിത്, സുജീഷ്, സത്യദത്ത്, നിഖിൽ, അക്ബർ എന്നിവരാണ് പിടിയിലായത്. ജൂനിയേഴ്സും സീനിയേഴ്സും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്.
പാലക്കാട് പുതുശ്ശേരിയിൽ ബസ് തടഞ്ഞായിരുന്നു ആക്രമണം. പുറത്തുനിന്ന് ബസിൽ കയറി വന്ന ആളുകൾ മലയാളി കുട്ടികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
റാഗിംഗുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുക്കുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments