ശ്രീനഗർ:മുഗൾ ഗാർഡനുപുറത്ത് സൈന്യത്തിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ സൈനികനു പരിക്ക്. സംഭവത്തിൽ നിഷാത് മേഖലയിലെ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇയാളുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.
ഗാർഡന് പുറത്തുള്ള പാർക്കിംഗ് സ്ഥലത്താണ് സ്ഫോടനം നടന്നതെന്ന് ശ്രീനഗർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിൽ ക്രമാതീതമായി ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ ബുദ്ഗാം ജില്ലയിലെ ഗോപാലപോര ചദൂര മേഖലയിൽ ഗ്രനേഡ് എറിഞ്ഞ് കരൺ കുമാർ സിംഗ് എന്ന സിവിലിയന് പരിക്കേറ്റിരുന്നു. സ്വാതന്ത്ര്യദിനത്തിന് പിറ്റേന്ന് ഷോപിയാൻ ജില്ലയിൽ രണ്ട് ഹിന്ദുക്കൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.ഓഗസ്റ്റ് 14 ന് ശ്രീനഗർ നൗഹട്ട പരിസരത്തും ഏറ്റുമുട്ടലുണ്ടായി. സിആർപിഎഫ് ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗോപാലപോര ചദൂര മേഖലയിൽ ബോംബ് എറിഞ്ഞതിന് ലഷ്‌കർ-ഇ-ത്വയ്ബയുടെ രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. സാഹിൽ അഹമ്മദ് വാനി, അൽതാഫ് ഫാറൂഖ് എന്നവരാണ് പിടിയിലായത്. നിരോധിത ഭീകര സംഘടനയായ്‌ക്ക് അനധികൃത പണം കൈമാറ്റം, രസീത്, ഫണ്ട് വിതരണം എന്നിവയിൽ അൽത്താഫ് ഫാറൂഖിന് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു.
Comments