പാലക്കാട്: തൃത്താലയിൽ മതപഠനത്തിന് എത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ് അദ്ധ്യാപകൻ അറസ്റ്റിൽ. തമിഴ്നാട് നീലനിഗിരിക്കോട്ട സ്വദേശിയായ ഇർഷാദ് അലിയാണ് അറസ്റ്റിലായത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് ഇർഷാദ് അലിയെ അറസ്റ്റ് ചെയ്തത്.
14 കാരനെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിലുള്ള മദ്രസയിലെ അദ്ധ്യാപകനാണ് ഇയാൾ. പഠിക്കാനായി എത്തുന്ന കുട്ടിയെ ഇയാൾ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്ന് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നു. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവികത കണ്ടതോടെ വീട്ടുകാർ കൗൺസിലിംഗിന് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം കുട്ടിയെ മറ്റൊരു മദ്രസ അദ്ധ്യാപകൻ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ നേർന്ന് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു.
Comments