വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ നിന്നും നിരവധി രേഖകൾ സർക്കാർ പിടിച്ചെടുത്തു. എഫ് ബി ഐ , സി ഐ എ , നാഷണൽ സെക്യൂരിറ്റി ഏജൻസി തുടങ്ങിയ സുരക്ഷാ ഏജൻസികളുടെ 300 ഓളം ഫയലുകളാണ് റെയ്ഡിൽ സർക്കാർ പിടിച്ചെടുത്തത്. രാജ്യത്തെ വിവിധ മേഖലകളെ പ്രതിബാധിക്കുന്ന നിരവധി രഹസ്യ രേഖകൾ ഇതിൽ ഉൾപ്പെടുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വർഷാരംഭം ട്രംപിൽ നിന്നും ഇത്തരം വിവരങ്ങൾ അടങ്ങിയ ഫയലുകൾ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു. എന്നാൽ തന്നെ മനപ്പൂർവ്വം വേട്ടയാടാൻ ശ്രമിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഭരണക്ഷ പാർട്ടികൾക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ ട്രംപ് നടത്തിയ ഇടപാടുകളുടെ നിരവധി രേഖകൾ വീട്ടിലേക്ക് കൊണ്ടുവരികയും സൂക്ഷിക്കുകയും ചെയ്തിരുന്നു. റെയ്ഡിൽ പിടികൂടിയവയിൽ ഭൂരിഭാഗവും ഇത്തരം രേഖകളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രംപിൽ നിന്നും പിടികൂടിയ രേഖകൾ അന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്. വൈറ്റ് ഹൗസിൽ നിന്നും ഗുരുതരമായ രേഖകൾ കടത്തിയ സംഭവത്തിലെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ തന്നെയും പാർട്ടിയെയും കരിവാരി തേയ്ക്കാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി ട്രംപ് കോടതിയെ സമീപിച്ചട്ടുണ്ട്. സർക്കാർ നൽകിയ ഹർജിയിൽ ട്രംപിനെതിരെ ഗുരുതര ആരോപണം നിലനിൽക്കുന്നതിനാൽ കോടതിക്ക് യാതൊന്നും ചെയ്യാൻ സാധിക്കുകയില്ല എന്ന് അറിയിച്ചു. പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Comments