ന്യൂഡൽഹി: വരുന്ന രണ്ടു വർഷത്തിനുള്ളിൽ പണപ്പെരുപ്പം നാല് ശതമാനത്തോളമായി താഴെയാകുമെന്ന് വ്യക്തമാക്കി ആർബിഐ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത തരത്തിലാകും ഇത് നടപ്പിലാക്കുകയെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്ക് ഡേറ്റകൾ പരിശോധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മെയ് മുതൽ പോളിസി റീപർച്ചേസ് നിരക്ക് 140 ബേസിസ് പോയിന്റുകളായി ഉയർത്തിയിരുന്നു.2 മുതൽ 6 ശതമാനം വരെ പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിൽ നിരക്ക് ഉയർത്തിയത്.
നിലവിലെ രീതിയിൽ നാല് ശതമാനത്തോളം പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബോണ്ടുകൾ വഴിയുള്ള വരുമാനവും വില നിയന്ത്രണത്തിൽ സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവിന്റെയും വിദേശ ഫണ്ടുകളുടെ വരവ് തിരിച്ചുവന്നതിന്റെയും പശ്ചാത്തലത്തിൽ ഓഗസ്റ്റിലെ നയത്തിന് ശേഷം ബോണ്ട് വരുമാനം കുതിച്ചുയർന്നിരുന്നു.
Comments