ചൈന്നെ:സ്വകാര്യ സ്കൂളുകൾ കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നത് വർദ്ധിക്കുന്നു. ഗൃഹപാഠം ചെയ്യാൻ സ്കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെ 14-കാരൻ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ പെരളത്താണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് ആണ് ആത്മഹത്യ ചെയ്തത്.
പെരളത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായിരുന്നു സഞ്ജയ്. കുട്ടിയ്ക്ക് സ്കൂളിൽ നിന്ന് ഗൃഹപാഠം എഴുതാൻ നൽകിയിരുന്നു.നിരന്തരം ഗൃഹപാഠം ചെയ്യാൻ നിർദേശിക്കുകയും തെറ്റായി ചെയ്താൽ ക്രൂരമായി തല്ലിയിരുന്നതായും കളിയാക്കിയിരുന്നതായും കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു.
സമ്മർദ്ദത്തിലായ സഞ്ജയ് മറ്റൊരു സ്കൂളിലേക്ക് തന്നെ മാറ്റണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടിയുടെ ആവശ്യം മാതാപിതാക്കൾ നിരസിക്കുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടാണ് മാതാപിതാക്കൾ വിവരം അറിഞ്ഞത്. ഉടൻ തന്നെ 14-കാരനെ തിരുവാരൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പെള്ളലേറ്റ കുട്ടി പിറ്റേ ദിവസം മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പെരളം പോലീസ് അന്വേഷണം ആരംഭിച്ചു.
Comments