ന്യൂഡൽഹി : സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022-ന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നവരെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും.രാത്രി 8 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് മത്സരാർത്ഥികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
75 കേന്ദ്രങ്ങളിൽ നിന്നായി 15000 ലധികം വിദ്യാർത്ഥികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും. രാജ്യത്ത് യുവാക്കൾക്കിടയിൽ നവീകരണ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ്
2017ൽ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ആരംഭിച്ചത്.
വിദ്യാർഥികളിൽ ഉൽപ്പന്ന നവീകരണം, പ്രശ്‌നപരിഹാരം, പരിധികൾ മറികടന്നുള്ള ചിന്താശീലം എന്നിവയുടെ സംസ്‌കാരം വളർത്തിയെടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ആദ്യ പതിപ്പിൽ എസ്‌ഐഎച്ചിൽ രജിസ്റ്റർ ചെയ്ത ടീമുകളുടെ എണ്ണം ഏകദേശം 7500 ആയിരുന്നു. എന്നാൽ ഇത്തവണ ഇത് നാലിരട്ടി വളർച്ച കൈവരിച്ചു.
ദേവനാഗരി രചനകളുടെ വിവർത്തനങ്ങൾ, കേടുവരുന്ന ഭക്ഷ്യവസ്തുക്കൾക്കായി ശീത വിതരണ ശൃംഖലയിലുള്ള ഐഒടി അധിഷ്ഠിത ഉത്തരവാദിത്വനിരീക്ഷണ സംവിധാനം തുടങ്ങി നിരവധി വിഷയങ്ങളിൽ വിദ്യാർഥികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തും.
476 ഓളം വരുന്ന വിഷയങ്ങളിലാണ് വിദ്യാർഥികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. അതേസമയം ഈ വർഷം ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ – ജൂനിയറി’നും സർക്കാർ തുടക്കം കുറിച്ചു. സ്‌കൂൾതലത്തിൽ പ്രശ്‌നപരിഹാരമനോഭാവം വളർത്തിയെടുക്കുന്നതിനുമുള്ള മുന്നോടിയായാണ് കുട്ടികൾക്ക് ഇടയിൽ ഹാക്കത്തോണിന് തുടക്കം കുറിച്ചിരിക്കുന്നത്.
Comments