നാഗർകോവിൽ: ലഹരിക്ക് അടിമയായ യുവാക്കൾക്ക് പെൺകുട്ടികളെ എത്തിച്ചു കൊടുത്തിരുന്ന കോളേജ് വിദ്യാർത്ഥിനിയുടെ തല തല്ലിപ്പൊളിച്ച് കാമുകൻ. കന്യാകുമാരി കുളച്ചലിൽ പെൺകുട്ടിയുടെ താമസസ്ഥലത്ത് ഉണ്ടായ ആക്രമണം കഞ്ചാവ് ഉപയോഗത്തിന്റെ തുടർച്ചയാണെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുളച്ചലിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന നാഗർകോവിൽ സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലഹരിയുടെ മറവിൽ നടന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
കാമുകനായ അജിനാണ് ആക്രമിച്ചത് എന്നായിരുന്നു പെൺകുട്ടി ആദ്യം പോലീസിന് മൊഴി നൽകിയത്. എന്നാൽ അജിന്റെ അമ്മയെ വിളിച്ച് മറ്റൊരു പെൺകുട്ടി ആക്രമണത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയിരുന്നു. യുവാക്കൾക്കൊപ്പം കഞ്ചാവ് ഉപയോഗിക്കാൻ കോളേജ് വിദ്യാർത്ഥിനികളെ എത്തിച്ചു നൽകുന്ന സംഘത്തിലെ അംഗമായിരുന്നു ആക്രമണത്തിന് ഇരയായ പെൺകുട്ടി. ലഹരിക്കടിമകളാക്കി ഈ പെൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തുകയാണ് ഇവരുടെ പതിവ്.
കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷത്തിന്റെ പേരിൽ രണ്ട് യുവാക്കൾ ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതറിഞ്ഞെത്തിയ കാമുകനായ അജിൻ യുവാക്കളെ തല്ലിയോടിക്കുകയും, തടസ്സം നിന്ന കാമുകിയുടെ തലയടിച്ച് പൊട്ടിക്കുകയുമായിരുന്നു. ലൈംഗിചൂഷണം നടത്താൻ ശ്രമിച്ചവരെയാണ് താൻ തല്ലിയോടിച്ചതെന്നാണ് അജിന്റെ മൊഴി.
അജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഉപയോഗിച്ചതും അല്ലാത്തതുമായ ഗർഭ നിരോധന ഉറകളും കഞ്ചാവും ഇവിടെ നിന്ന് കണ്ടെടുത്തു. കൂടുതൽ പെൺകുട്ടികൾ ഈ ലഹരി സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Comments