ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുരുക്കിൽ വീഴ്ത്താനുള്ള എതിർ പാർട്ടികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി. മുഖ്യമന്ത്രി വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച നൽകിയ ഹർജി സുപ്രീംകോടതി തള്ളി. 2007-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസിന്റെ വാദം നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ വെബ്കാസ്റ്റ് പോർട്ടലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു. വിധിയുടെ മുഴുവൻ പകർപ്പ് ഓൺലൈൻ സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസിൽ നിയമപരമായി
നടപടി എടുക്കുന്നതിന് ആവശ്യമായ യാതൊരു വിധ തെളിവുകളും ലഭിച്ചിട്ടില്ലെന്നും അപ്പീൽ നിരസിക്കുകയുമാണെന്നാണ് ജസ്റ്റിസ് രവികുമാർ പറഞ്ഞത്.
2007 ജനുവരി 27 ന് ഗോരഖ്പൂരിൽ നടന്ന യോഗത്തിൽ ‘ഹിന്ദു യുവ വാഹിനി’ പ്രവർത്തകരെ അഭിസംബോധന ചെയ്യവേ യോഗി ആദിത്യനാഥ് വിദ്വേഷപരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് പർവേസ് പർവാസാണ് ഹർജി നൽകിയത്. തികച്ചും രാഷ്ട്രീയപരമായ ആക്രമണമാണ് യോഗിയ്ക്കെതിരെ നടത്തിയത്.
Comments