ന്യൂഡൽഹി: ചൈനയ്ക്കെതിരെ ലഡാക്ക് അതിർത്തിയിൽ പ്രതിരോധക്കരുത്ത് ഉയർത്താൻ ഇന്ത്യൻ സൈന്യം. ചൈനയെ നേരിടാൻ കൂടുതൽ ലൈറ്റ് വെയ്റ്റ് ടാങ്കുകളും, സ്വാം ഡ്രോണുകളും സ്വന്തമാക്കാനാണ് സൈന്യത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രൊജക്ട് സ്വരാവർ എന്ന പേരിൽ പുതിയ പദ്ധതിയ്ക്കും സൈന്യം രൂപം നൽകിയിട്ടുണ്ട്.
ഇന്ത്യ- ചൈന അതിർത്തിയുടെ വടക്കൻ മേഖലയിലെ സുരക്ഷ ശക്തമാക്കുകയാണ് കൂടുതൽ ടാങ്കുകളും ഡ്രോണുകളും സ്വന്തമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ചെങ്കുത്തായ മലനിരകളുള്ള പ്രദേശത്ത് നിലവിലെ ഭാരമേറിയ ടാങ്കുകൾ വിന്യസിക്കുന്നതിനും, ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നതിനും പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ലൈറ്റ് വെയ്റ്റ് ഡ്രോണുകളും, സ്വാം ഡ്രോണുകളും വാങ്ങാൻ സൈന്യം തീരുമാനിച്ചത്. തദ്ദേശീയമായി നിർമ്മിച്ച 350 ഓളം ടാങ്കുകളും ഡ്രോണുകളുമാണ് സൈന്യം വാങ്ങുക.
ടാങ്കുകളുടെയും ഡ്രോണുകളുടെയും സവിശേഷതകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി മുൻപാകെ സൈന്യം സമർപ്പിച്ചിട്ടുണ്ട്. 25 ടണ്ണിൽ താഴെ മാത്രമായിരിക്കണം ടാങ്കുകളുടെ ഭാരം. ഉയർന്ന പ്രഹരശേഷി, ഡ്രോൺ ഇന്റഗ്രേഷൻ, ആക്ടീവ് പ്രൊട്ടക്ഷൻ സംവിധാനം എന്നിവ ടാങ്കുകൾക്ക് ഉണ്ടാകണം. ഉയർന്ന മേഖലകളിൽ കൃത്യതയോടെ നിരീക്ഷണം നടത്താനുള്ള കഴിവ് ഡ്രോണിന് ഉണ്ടാകണമെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞ 27 മാസമായി ലഡാക്ക് അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രൊജക്ട്ര് സരോവർ എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്.
Comments