ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരെ നേരിടാൻ സാധാരണ ജനങ്ങളെ പ്രാപ്തരാക്കാൻ ഒരുങ്ങി സുരക്ഷാ സേന. പ്രദേശവാസികൾക്ക് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം നൽകാൻ ആരംഭിച്ചു. പ്രദേശവാസികൾക്ക് നേരെയുണ്ടാകുന്ന ഭീകരാക്രമണ ശ്രമങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാർക്കും.
കശ്മീരിലെ വിവിധ ജില്ലകളിലെ ഗ്രാമീണ മേഖലകളിലുള്ളവർക്കാണ് പരിശീലനം നൽകുന്നത്. ഇതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. വില്ലേജ് ഡിഫൻസ് കമ്മിറ്റി എന്നാണ് ഇത്തരം സംഘങ്ങൾ അറിയപ്പെടുക. രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ക്യാമ്പുകളിൽവെച്ചാണ് പ്രദേശവാസികൾക്ക് ആയുധ പരിശീലനം നൽകുന്നത്.
നേരത്തെ ജമ്മുവിലെ ചില പ്രദേശങ്ങളിൽ ആളുകൾക്ക് സമാന രീതിയിൽ ആയുധ പരിശീലനങ്ങൾ നൽകിയിരുന്നു. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഇത്തരത്തിൽ പരിശീലനം നൽകുന്നത് വലിയ പങ്കാണ് വഹിച്ചത്. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രദേശങ്ങളിൽ ഈ രീതി അവലംബിക്കാൻ തീരുമാനമായത്. ആയുധ പരിശീലനം നൽകാൻ കേന്ദ്രസർക്കാരും അനുമതി നൽകിയിരുന്നു.
ഭീകരരെ സ്വയം നേരിടുന്നതിന് പ്രദേശവാസികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം പൂർത്തിയാക്കിയ ശേഷം വില്ലേജ് ഡിഫൻസ് കമ്മിറ്റികൾക്ക് റൈഫിളുകൾ ഉൾപ്പെടെ നൽകും.
Comments