റിയോ: ബ്രസീലിലെ കൊടുംവനത്തിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന അപൂർവ്വ ഗോത്ര സമൂഹത്തിലെ അവസാന കണ്ണിയും അറ്റു. ആധുനിക ലോകവുമായി ഇതുവരെ ബന്ധപ്പെടാത്ത വനത്തിനുള്ളിൽ മാത്രം ജീവിച്ച ഗോത്രസമൂഹത്തിലെ അവശേഷിച്ച വ്യക്തിയും മരണപ്പെട്ടെന്നാണ് നിഗമനം.
26 വർഷമായി കൊടുംവനത്തിൽ നിന്നും പുറത്തേക്ക് വരാതിരുന്ന പുരുഷനാണ് മരണമടഞ്ഞത്. ഏകദേശം അറുപത് വയസ്സ് പ്രായമാണ് കണക്കാക്കുന്നത്. ഗുഹാ മനുഷ്യനെന്ന് മാത്രം വിളിച്ചിരുന്ന അദ്ദേഹത്തിനെ അവരുടെ സമൂഹത്തിൽ എന്തെങ്കിലും പേരിട്ടുവിളിച്ചിരുന്നതായി വനംവകുപ്പുമായി ബന്ധപ്പെട്ടവർക്കോ ഗോത്ര നരവംശ വിദഗ്ധർക്കോ അറിയില്ല.
ഈ മാസം 23-ാം തിയിതിയാണ് വനത്തിൽ മൃതദേഹം കാണപ്പെട്ടത്. എന്തെങ്കിലും വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട യാതൊരു ലക്ഷണവും ലഭിച്ചിട്ടില്ലെന്നും വനവാസിയായ വ്യക്തി താമസിച്ചിരുന്നു എന്ന് കരുതുന്ന കുടില്പോലുള്ള സംവിധാനത്തിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്.
1970കളിൽ വിവിധ ഗോത്രവർഗ്ഗക്കാർ അവരുടെ സാമ്രാജ്യം വലുതാക്കാൻ നടത്തിയ പോരാട്ടത്തിൽ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊലനടത്തി ഇല്ലാതായെന്നാണ് രേഖകൾ പറയുന്നത്. ആ സമൂഹത്തിൽ അവശേഷിച്ച വ്യക്തിയാണ് നിലവിൽ മരണപ്പെട്ടത്. അപൂർവ്വ ഗോത്രവർഗ്ഗത്തിലെ വ്യക്തിയുടെ സംരക്ഷണത്തിന് ബ്രസീൽ ഭരണകൂടം തദ്ദേശീയമായ ഒരു സംഘടനയെ ഗ്രാമീണരിൽ നിന്ന് തയ്യാറാക്കിയിരുന്നു.
ഒറ്റയാനായ ഈ വ്യക്തിയെക്കുറിച്ച് ഒരു ഡോക്യുമെന്ററിയും മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ആരുടേയും മുന്നിൽ വരാത്ത ഗോത്രവർഗ്ഗക്കാരന്റെ അവ്യക്ത രൂപങ്ങളും സഞ്ചാര ങ്ങളുമാണ് ഇതുവരെ ചിത്രീകരിക്കാനായിട്ടുള്ളതെന്നും വനംവകുപ്പ് അറിയിച്ചു.
Comments