ന്യൂഡൽഹി: ഗണേശ ഘോഷയാത്രയ്ക്ക് നേരെ മതതീവ്രവാദികൾ ആക്രമണം അഴിച്ച് വിട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഗണേശ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം നടത്തി കലാപമുണ്ടാക്കാനായിരുന്നു അക്രമികളുടെ ശ്രമമെന്നാണ് പോലീസ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിലാണ് ഗണേശ വിഗ്രഹം വഹിച്ചുള്ള ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പാനിഗേറ്റ് ദർവാസ പ്രദേശത്ത് കൂടെ ഘോഷയാത്ര കടന്നുപോകുമ്പോൾ മതതീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.
ഹിന്ദു ആഘോഷങ്ങളിൽ തടസ്സമുണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിച്ച് രാജ്യത്തെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. അത്തരത്തിലൊന്നാണ് ഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന സംശയത്തെ തള്ളിക്കളയാനാവില്ല. സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാവുമെന്നും അസിസ്റ്റന്റ് കമ്മീഷണർ ചിരാഗ് കൊറാഡിയ വ്യക്തമാക്കി. കല്ലേറുണ്ടായതോടെ പോലീസ് എത്തി അക്രമകാരികൾക്ക് നേരെ ലാത്തി ചാർജ് നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി വിശ്വാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Comments