ചണ്ഡീഗഡ്: പഞ്ചാബ് ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ അറസ്റ്റിലായവർക്കെതിരെ നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരം കേസെടുത്ത് ഡൽഹി പോലീസ്. സച്ചിൻ തപൻ, അൻമോൽ ബിഷ്ണേയി എന്നിവർക്കെതിരെയാണ് യുഎപിഎ പ്രകാരം കേസെടുത്തത്.
തപൻ അസർബൈജാനിൽ നിന്നും ബിഷ്ണോയി കെനിയയിൽ നിന്നുമാണ് പിടിയിലായത്. പോലീസ് അന്വേഷണം പുരോഗമിക്കവേയാണ് പ്രതികൾ പിടിയിലായത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാവ് ഗോൾഡി ബ്രാറാണ് മൂസെവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ആക്രമിസംഘത്തിന് സഹായം ചെയ്ത് നൽകിയതിനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതികൾ രാജ്യം വിട്ടതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
മെയ് 29 ന് മാൻസയിലെ ഗ്രാമത്തിൽ വെടിവച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്.അജ്ഞാതരായ തോക്കുധാരികൾ ഏകദേശം 10 മിനിറ്റോളം നേരം തുടർച്ചയായി വെടിവെച്ചു. ആക്രമണം നടന്ന് 15 മിനിറ്റിനുള്ളിൽ അദ്ദേഹം മരിച്ചു.
Comments