വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കടന്നാക്രമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ട്രംപും അനുയായികളും അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന് ബൈഡൻ വിമർശിച്ചു. 2016-ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രംപിന്റെ നേതൃത്വത്തിൽ നടത്തിയ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ക്യാമ്പെയിൻ രാജ്യത്തെ പിന്നോട്ട് കൊണ്ടു പോകുകയാണ് ചെയ്തതെന്ന് ബൈഡൻ ആരോപിച്ചു.
സ്വകാര്യതയില്ലാത്ത, വ്യക്തി സ്വാതന്ത്ര്യമില്ലാത്ത, ഗർഭ നിരോധനത്തിനു അവാകാശമില്ലാത്ത, ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സ്ഥിതിയിലേയ്ക്ക് രാജ്യത്തെ കൊണ്ടു പോകാനാണ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചത്. പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ പ്രസംഗിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
അമേരിക്കൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി ജനങ്ങൾ ഓരോരുത്തരും നിലകൊള്ളണമെന്ന് ബൈഡൻ പറഞ്ഞു. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമാകുമെന്നും അദ്ദഹം വ്യക്തമാക്കി. യുദ്ധഭൂമിയായ പെൻസിൽവാനിയ ഇരു പാർട്ടികൾക്കും നിർണായകമാണെന്ന് തെളിയിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
Comments