തിരുവനന്തപുരം: എംവി ഗോവിന്ദൻ മാസ്റ്റർ മന്ത്രിസ്ഥാനം രാജി വെച്ചു. രാജിക്കത്ത് രാഷ്ട്രപതിഭവന് കൈമാറി. പ്രത്യേക ദൂതൻ മുഖേനയാണ് കത്ത് രാജ്ഭവനിൽ എത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.
പകരം മന്ത്രിയാകുന്ന സ്പീക്കർ എംബി രാജേഷിനാണ് എംവി ഗോവിന്ദന്റെ വകുപ്പുകളുടെ ചുമതല. രാജേഷിന് പകരം തലശ്ശേരി എം.എൽ.എ എ.എൻ.ഷംസീർ സ്പീക്കറാകും.എംബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയ്ക്കാണ് ചടങ്ങ്.
ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നുള്ള തീരുമാനമുണ്ടായത്. ആരോഗ്യപരമായ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എം.വി ഗോവിന്ദൻ സെക്രട്ടറിയായത്.
Comments