മുംബൈ : നാല് കോടി രൂപ വിലമതിക്കുന്ന 210 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുംബൈ-പൂനെ ഹൈവേയിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് സംഭവം.
98 പാക്കറ്റുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശ്-ഒഡീഷ അതിർത്തിയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. പൂനെയിലേക്കും ഗോവന്ദി, മാൻഖുർദ് തുടങ്ങിയ പ്രദേശങ്ങളിലേക്കും കടത്താനുള്ളവയായിരുന്നു ഇവ. പ്രതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പ്രദേശങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
താൻ മുമ്പും ലഹരി കടത്ത് നടത്തിയിരുന്നതായി നടത്തിയിരുന്നതായി പ്രതി പോലീസിന് മൊഴി നൽകി. കൂടാതെ മുംബൈയിലെ പ്രാദേശിക മേഖലയിൽ കഞ്ചാവ് എത്തിക്കാറുണ്ടെന്നും മൊഴിയിൽ പറയുന്നു. ഇയാളുടെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്
Comments