ഫത്തേഹാബാദ് (ഹരിയാന): പീഡന ശ്രമത്തിനിടെ കുതറി മാറി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ഫത്തേഹാബാദിലെ തൊഹാന റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. 32കാരിയായ മൻദീപ് കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മകനോടൊപ്പം ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് ദാരുണ സംഭവം
രാത്രി ആയതിനാൽ ഭൂരിഭാഗം ആളുകളും റെയിനിൽ നിന്നും ഇറങ്ങിയിരുന്നു. ആളൊഴിഞ്ഞ ട്രെയിനിൽ സന്ദീപ് സിംഗ് എന്നയാൾ യുവതിക്ക് നേരെ പാഞ്ഞടുക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഇയാളിൽ നിന്നും കുതറി മാറാൻ ശ്രമിക്കവേ യുവതിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
തൊട്ടടുത്തുള്ള സ്റ്റേഷനായ തൊഹാനയിൽ യുവതിയുടെ ഭർത്താവ് കാത്ത് നിൽപ്പുണ്ടായിരുന്നു. സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്നും ഇറങ്ങിയ മകൻ പിതാവിനോട് നടന്ന സംഭവത്തെ കുറിച്ച് പറയുകയും ഉടൻ പോലീസിൽ അറിയിക്കുകയും ചെയ്തു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തിന് ശേഷം മദ്യലഹരിയിലായിരുന്ന പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ഇയാൾക്കെതിരെ ബലം ബലാൽസംഘം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത് റിമാൻഡ് ചെയ്തതായി പോലീസ് പറഞ്ഞു.
Comments