ഇസ്ലാമാബാദ്: പാകിസ്താന്റെ പതനത്തിൽ മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണ്യനിധി. സാമ്പത്തിക വായ്പകൾ നൽകണമെങ്കിൽ രാജ്യഭരണം സുസ്ഥിരമാക്കാനാണ് ശ്രമിക്കേണ്ട തെന്ന ഉപദേശമാണ് ഐഎംഎഫ് നൽകിയത്. പാകിസ്താനിലെ പണപ്പെരുപ്പം 47 വർഷത്തി നിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫ് ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചത്. രാജ്യത്ത് എല്ലാവർക്കും പ്രതിഷേധവും അക്രമവും നടത്താനാണ് താൽപ്പര്യം. ഭീകരതയുടെ കാര്യത്തിൽ പാകിസ്താന്റെ നയം അപകടകരമാണെന്നും ഇതിൽ നിന്ന് അകന്നുള്ള ഭരണക്രമം ആവശ്യമാണെന്നും ഐഎംഎഫ് ഓർമ്മപ്പെടുത്തി.
പാകിസ്താനിലെ ഉപഭോക്തൃ വില സൂചിക(കൺസ്യൂമർ പ്രൈസ് ഇൻഡക്സ്) 27.3 ശതമാന ത്തിലേയ്ക്കാണ് കുതിച്ചുകയറിയത്. ഇത് 1975ന് ശേഷം ആദ്യമായിട്ടാണ് സംഭവിക്കുന്നത്. നിലവിലെ പ്രളയം പാകിസ്താനിലെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഉൽപ്പാദന മേഖല തീർത്തും മരവിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം അരാജകത്വത്തിലേയ്ക്കാണ് നീങ്ങുന്നതെന്നാണ് സൂചന.
മഹാപ്രളയത്തിൽ കഷ്ടപ്പെടുന്ന പാകിസ്താൻ ലോകരാഷ്ട്രങ്ങളോട് സഹായധനം അഭ്യർത്ഥി ച്ചിരിക്കുകയാണ്. വർഷങ്ങളായി പാകിസ്താനെ ഗ്രേ പട്ടികയിൽ നിർത്തിയിരുന്ന സാഹചര്യ ത്തിന് ഇളവുവന്നതിന് ശേഷമാണ് ഐഎംഎഫ് സാമ്പത്തിക സ്ഥിതി വിലയിരുത്തിയത്. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സാമ്പത്തിക സഹായം നൽകാനുള്ള മുന്നൊരുക്ക ത്തിലാണ് ഐഎംഎഫ്. ഇതിനിടെ നിരന്തരം രാഷ്ട്രീയ അസ്ഥിരതയിലേയ്ക്ക് വീഴുന്നതും ഭരണകൂടത്തിന് കൃത്യമായ നയങ്ങളില്ലാത്തതും പ്രതിപക്ഷം സമരങ്ങളുമായി നീങ്ങുന്നതും പാകിസ്താനെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments