റോത്തക്ക് ∙ മഹർഷി ദയാനന്ദ് യൂണിവേഴ്സിറ്റി (എംഡിയു) ക്യാമ്പസിൽ പണമിടപാടു തർക്കം വെടിവെയ്പിൽ കലാശിച്ചു. വെടിവയ്പിൽ രണ്ടു വിദ്യാർഥികളുൾപ്പെടെ നാലു പേർക്ക് പരുക്കേറ്റു.മുഖത്തു വെടിയേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. എംഡിയുവിലെ മുൻ എൻ.എസ്.യു.ഐ പ്രതിനിധി സുശീൽ ഹൂഡ, ഹരിയാന പോലീസ് കോൺസ്റ്റബിൾ കുൽദീപ് ഹൂഡ, , ഝജ്ജറിലെ ദുബൽധാൻ സ്വദേശി വിദിത്, റോഹ്തക്കിലെ ഖേരി അസ്ര സ്വദേശി ഹർഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ ക്യാമ്പസിലെ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങി ഒന്നര മണിക്കൂറിനുള്ളിലായിരുന്നു വെടിവയ്പ്. പുറത്തുനിന്നെത്തിയ അക്രമികൾ വിദ്യാർഥികളിലൊരാളുമായി വാക്കുതർക്കമുണ്ടായതാണ് പ്രശ്നത്തിന് കാരണം. പിന്നീട് ഇയാൾ തോക്കെടുത്ത് വിദ്യാർത്ഥികൾക്കു നേകെ വെടിവയ്പു നടത്തിയ ശേഷം വാഹനത്തിൽ കയറി സ്ഥലംവിടുകയായിരുന്നു.
പരുക്കേറ്റ നാലു പേരെയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.മൂന്ന് പേർ അപകടനില തരണം ചെയ്തതായും ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.
Comments