മലപ്പുറം: ഓണത്തിന് ലഹരിയൊഴുക്കാൻ വിവിധഭാഷാ തൊഴിലാളികൾ.പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. പെരിന്തൽമണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി എക്‌സൈസ് സംഘം നടത്തിയ ഓണം സ്‌പെഷൽ ഡ്രൈവിലാണ് കഞ്ചാവുമായി വിവിധഭാഷാ തൊഴിലാളികൾ പിടിയിലായത്.
അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ അതിവാർ ഷേഖ് (31), ഫുൾ ഷാദ് ഷേഖ്, (43) എന്നിവരാണ് പിടിയിലായത്.
വിവിധഭാഷാ തൊഴിലാളികൾക്കിടയിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലും വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പെരിന്തൽമണ്ണ എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്തേക്ക് വലിയ അളവിൽ ലഹരി കടത്തി 100 രൂപ മുതൽ 1000 രൂപ വരെയുള്ള ചെറുപൊതികളിലാക്കി വിദ്യാർത്ഥികളെ വരെ വലയിലാക്കി വിൽപ്പന നടത്തുകയാണ് പിടിയിലായ സംഘത്തിന്റെ രീതി.
പശ്ചിമ ബംഗാൾ, യുപി, ബീഹാർ, ഒറീസ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന വിവിധഭാഷ തൊഴിലാളികൾ വഴിയാണ് കേരളത്തിലേക്ക് ലഹരിയൊഴുക്കുന്നത്.
Comments