ഒട്ടാവ : ദക്ഷിണ കാനഡയിൽ വൻ ആക്രമണം. 10 പേർ കൊല്ലപ്പെട്ടു. സസ്ക്വാചാൻ പ്രവിശ്യയിലാണ് സംഭവം.ഫുട്ബോൾ ടിക്കറ്റ് വിൽപ്പനയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
വെൽഡൺ നഗരത്തിനടുത്ത് വിവിധ ഇടങ്ങളിൽ വെച്ചാണ് ആക്രമണം നടന്നത് എന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. ആക്രമണത്തിൽ 15 ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. ഇവരെ ആശുപത്രിയിൽ എത്തിച്ചു. ചിലരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. മറ്റ് ചിലരെ വെറുതെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
രണ്ട് പേരാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശിക്കുന്നു. ഇവർക്ക് വേണ്ടിയുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. ഡാമിയൻ സാൻഡേഴ്സൺ, മൈൽസ് സാൻഡേഴ്സൺ എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ. സസ്ക്വാചാനിൽ വെച്ചാണ് അക്രമികളെ അവസാനമായ കണ്ടത് എന്നും ആളുകൾ പറയുന്നു.
Comments