ബെയ്ജിംഗ്: ചൈനയെ തുടർച്ചയായി വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ. വെള്ളപ്പൊക്കത്തിന് പിന്നാലെ ചൈനയിൽ തിങ്കളാഴ്ച അതി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഉണ്ടായത്.
രാവിലെയോടെയായിരുന്നു സംഭവം. ഷിയാൻ, ചംഗ്ഷാ എന്നീ നഗരങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ലുദിംഗിൽ 16 കിലോ മീറ്റർ താഴെയായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഭൂചലനത്തിൽ വൻ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
2013 ന് ശേഷം ആദ്യമായാണ് ചൈനയിൽ ഇത്രയും ശക്തമായ ഭൂചലനം ഉണ്ടാകുന്നത്. ഏപ്രിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൈനയിൽ ഉണ്ടായത്. സംഭവത്തിൽ നൂറോളം പേരാണ് മരിച്ചത്.
Comments