ന്യൂഡൽഹി: മുസ്ലീംലീഗ് ഉൾപ്പടെയുള്ള ചില രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനുമാണ് സുപ്രീംകോടതി സത്യവാങ്മൂലം സമർപ്പിക്കാൻ നോട്ടീസയച്ചത്.
ജസ്റ്റിസുമാരായ എംആർ ഷാ.കൃഷ്ണ മൂരാരി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ഒക്ടോബർ 18 നകം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദ്ദേശം. മുസ്ലീംലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതി അനുമതി നൽകി. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെയാണ് സയ്യദ് വാസിം റിസ്വി ഹർജി നൽകിയത്.
ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകൾ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാർത്ഥികൾ വോട്ടുതേടാൻ പാടില്ല. എന്നാൽ മുസ്ലീംലീഗ് ഉൾപ്പെടെയുള്ള ചില സംസ്ഥാന പാർട്ടികളുടെ പേരിൽ മതത്തിന്റെ പേരുണ്ടെന്നും കൊടികളിൽ മതപരമായ ചിഹ്നമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ സ്ഥാനാർഥികൾക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ആരാഞ്ഞു. എന്നാൽ രാഷ്ട്രീയ പാർട്ടിക്കും നിബന്ധന ബന്ധകമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.
കേരളത്തിൽ നിന്ന് മുസ്ലീംലീഗിന് ലോക്സഭയിലും,രാജ്യസഭയിലും അംഗങ്ങളുണ്ടാ. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരന്റെ വാദം.
Comments