തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റടുത്തതിന് പിന്നാലെ നടത്തിയ ആദ്യ പ്രഖ്യാപനം എങ്ങുമെത്തിയില്ല. സമ്പൂർണ ദാരിദ്ര നിർമ്മാജ്ജനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. എന്നാൽ സർക്കാർ അധികാരത്തിലേറി രണ്ടുവർഷമാകുമ്പോഴും ദരിദ്രരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയല്ലാതെ കുറയുന്നില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കേരളത്തിലെ 14 ജില്ലകളിലായി 64,006 പേർ, അതായത് മൊത്തം ജനസംഖ്യയുടെ 0.18 ശതമാനം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നുവെന്നാണ് സർവേ ചൂണ്ടിക്കാണിക്കുന്നത്.സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇത് വ്യക്തമാകുന്നുത്. പ്രഖ്യാപനം നടന്ന് ഇത്ര കാലം പിന്നിട്ടിട്ടും
സംസ്ഥാനത്ത് ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ കണക്കെടുക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിൽ പ്രഖ്യാപിച്ച സർവേ നടപടി മാത്രമേ പൂർത്തിയായിട്ടുള്ളൂ.
പാർപ്പിടം, ഭക്ഷണ ലഭ്യത, ആരോഗ്യ സ്ഥിതി, വരുമാനം, ഭൂമിശാസ്ത്രപരമായ സ്ഥാനം (തീരദേശം/വനം/നഗരം/ഗ്രാമം) എന്നിവയായിരുന്നു കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നവരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങൾ. ‘ഈ ഘടകങ്ങളെല്ലാം കൂട്ടമായും വെവ്വേറെയും വിലയിരുത്തേണ്ടതുണ്ട്. കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ, ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകൾക്ക് മറ്റ് ഘടകങ്ങളും അനുഭവപ്പെടാം. ഉദാഹരണത്തിന്, ഭക്ഷണം ലഭിക്കാത്തത് ഭക്ഷ്യവസ്തുക്കൾ വാങ്ങാനുള്ള വരുമാനക്കുറവ് കൊണ്ടാകില്ല. വളരെ ദുർബലരോ, സ്വയം പാചകം ചെയ്യാൻ കഴിയാത്തവരോ അല്ലെങ്കിൽ മാനസികരോഗം മൂലം ഭക്ഷണം ഉണ്ടാക്കാൻ പോലും കഴിയാത്തവരോ ആകാം. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് സർവ്വേ നടത്തിയിട്ടുള്ളതെന്ന് കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം ജിജു പി അലക്സ് വ്യക്തമാക്കുന്നു.
Comments