തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ജൂലൈ വരെയുള്ള പോലീസിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ആറ് പേരാണ് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. കൂടാതെ 10932 മറ്റ് അതിക്രമങ്ങളും റിപ്പോർട്ട് ച്ചെയ്തിട്ടുണ്ട്.
പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2016 മുതൽ 2022 വരെ സംസ്ഥാനത്ത് 84 സ്ത്രീകളാണ് സ്ത്രീധന പീഡനമൂലം ഭർതൃഗൃഹത്തിൽ മരിച്ചത്. ഈ വർഷം ജൂലൈ വരെ 1383 പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോവുകയോ കാണാതാവുകയോ ചെയ്ത 129 കേസുകളാണ് ഉള്ളത്. 3059 പേരാണ് ഭർതൃഗൃഹത്തിൽ ക്രൂരപീഡനത്തിന് ഇരയായത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 2021 ലാണ്. 16418 കേസുകൾ .എന്നാൽ ഈ കേസുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതാണെന്നാണ് പറയുന്നത്.
ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 6 പെൺകുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി സർക്കാർ സാങ്കേതികമേഖലയിലും വകുപ്പുതലത്തിലും പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഫലപ്രദമായി നടക്കുന്നില്ല എന്നതിനുള്ള തെളിവാണ് ഈ കണക്കുകൾ.
2021 ജൂൺമാസം വരെയുള്ള കണക്കാണ് പതിനായിരത്തിന് മേൽ രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മുഴുവൻ കണക്കെടുത്താൽ 15000 ത്തിന് അകത്താണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.2022 പിന്നിടുമ്പോഴേക്കും ഈ കണക്കുകൾ ഇരട്ടിയായി മാറും.
Comments