ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി അന്തർ സർക്കാർ റെയിൽവേ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. 2001 ജൂണിൽ ഇരു രാജ്യങ്ങളുടെയും റെയിൽവേ മന്ത്രിമാർ പങ്കെടുത്ത ആദ്യഘട്ട ചർച്ച നടന്നിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തെ തുടർന്ന് കരാർ യാഥാർഥ്യമാവുകയാണ്.
ബംഗ്ളാദേശ് റെയിൽവേ ഉദ്യോഗസ്ഥർക്കായി ഇന്ത്യൻ റെയിൽവേയുടെ പരിശീലനം ഇൻസ്റ്റിട്യൂട്ടിൽ അടിയന്തിര ക്ളാസുകൾ ഒരുക്കുകയും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും.റെയിൽവേയുടെ വികസനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നൽകും.
സെമിനാർ, വർക്ഷോപ്പ്, ഫീൽഡ് സ്റ്റഡി, ക്ളാസ് റൂം, തുടങ്ങിയവ ഏകോപിപ്പിക്കുകയും ഇത്തരം വിഷയങ്ങളിൽ വേണ്ടത്ര പരിശീലനം നൽകാനുള്ള നടപടികൾ ആരംഭിച്ചതായും ഇത് സംബന്ധിച്ച് ഇന്ത്യൻ റെയിൽവേ തയ്യാറെടുപ്പുകൾ നടത്തുമെന്നും അറിയിച്ചു.റെയിൽവേയുടെ ഐ ടി മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ നിരവധി വിഷയങ്ങളാണ് നടപ്പിലാക്കൻ ഒരുങ്ങുന്നത്.
ബംഗ്ളാദേശ് റെയിൽവേയുടെ വളർച്ചയിൽ ഇന്ത്യയുമായുള്ള കരാർ പുത്തൻ ഉണർവ്വേകുമെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഐ ടി സംവിധാനം ശക്തി പെടുത്തുന്നത് വഴി യാത്രക്കാരുടെ ടിക്കറ്റിങ്, ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷനിംഗ്, ട്രെയിൻ അന്വേഷണ സംവിധാനം മികവുറ്റതാക്കാൻ , അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ ആക്കുക, റെയിൽവേയുടെ എച്ച് ആർ, ഫിനാൻസ് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ ശക്തി പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകാനുള്ള കരാറിൽ കൂടിയാണ് ഒപ്പ് വെച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശ് റെയിൽവേ മന്ത്രാലയം അറിയിച്ചു.
Comments