ഇസ്ലാമാബാദ്: ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് പാകിസ്താനിലെ നിരവധി ഗ്രാമങ്ങൾ വെള്ളം കയറി മുങ്ങിയതിനെ തുടർന്ന് ജനങ്ങൾ കഷ്ടപ്പാടനുഭവിക്കുകയായിരുന്നു. ചില ഇടങ്ങളിൽ വെള്ളം ഇറങ്ങിയിട്ടും വീടുകളിലേക്ക് പോകാനോ പ്രാഥമിക ആവശ്യങ്ങൾ നടത്താൻ ടോയിലറ്റുകളോ ഇല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗ്രാമ വാസികൾ പറയുന്നു.
പാകിസ്താന്റെ മൂന്നിലൊന്നു ഭാഗം വെള്ളത്തിനടിയിലാക്കിയ പ്രളയത്തിൽ നൂറ് കണക്കിനാളുകളെയാണ് താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിൽ താമസിപ്പിച്ചിരിക്കുന്നത്. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ചുറ്റുപാടും വെള്ളം കയറിയത് മൂലവും ഇവടങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. ഇതിൽ നിന്നും പുറത്തു വരുന്ന കഠിനമായ ദുർഗന്ധം മൂലം അന്തേവാസികൾ കഷ്ടപെടുകയാണ്. .
വെള്ളം ക്രമാതീതമായി കുറയാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൃഷിയിടങ്ങളിലെ ചത്ത വളർത്തു മൃഗങ്ങളും, വിളകളും ചീഞ്ഞളിഞ്ഞു ദുർഗന്ധം പരക്കുകയാണ്. ദുരിത ബാധിതർക്ക് കുളിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനോ സൗകര്യമില്ല. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകുന്ന സാഹചര്യത്തിൽ വളരെ മോശമായ പരിതസ്ഥിതിയിലൂടെയാണ് ജനങ്ങൾ കടന്നു പോവുന്നത്.
Comments