ഭോപ്പാൽ: പിറന്നാൾ ദിനത്തിൽ എന്നും വ്യത്യസ്തത ആഘോഷത്തിലും സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലും കാണിക്കുന്ന പ്രധാനമന്ത്രി എത്തുന്നത് ഒരു ദേശീയ ഉദ്യാനത്തിലേയ്ക്ക്. മദ്ധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിലാണ് സെപ്തംബർ 17ന് നരേന്ദ്രമോദി എത്തുന്നത്. ആഫ്രിക്കൻ ഭരണകൂടം സമ്മാനിച്ച പുള്ളിപ്പുലികളെ പ്രധാനമന്ത്രി സമർപ്പിക്കുമെന്ന പ്രത്യേകതയും ആ ദിനത്തിനുണ്ട്.
ആഗോള വിനോദസഞ്ചാര രംഗത്ത് ശ്രദ്ധനേടാൻ പാകത്തിന് മികച്ച രീതിയിൽ ഉദ്യാനം ഒരുങ്ങിയിരിക്കുകയാണ്. ആഫ്രിക്കൻ വനംവകുപ്പുമായി കരാർ ഒപ്പിട്ടതനുസരിച്ച് 20 പുള്ളിപ്പുലികളെയാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. മദ്ധ്യപ്രദേശിലെ കാലാവസ്ഥ ചീറ്റകൾക്ക് ഏറെ ഗുണകരമാണെന്ന് സംസ്ഥാന വനംവകുപ്പ് മന്ത്രി കുന്ഡവർ വിജയ് ഷാ പറഞ്ഞു.
മദ്ധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനം ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. പ്രധാനമന്ത്രി തന്റെ ജന്മദിനം ഞങ്ങളോടൊപ്പം ആഘോഷിക്കാൻ തീരുമാനിച്ചതിനെ സൗഭാഗ്യമായി കാണുന്നു. ഒപ്പം ആഗോള തലത്തിൽ കൂനോ ശ്രദ്ധനേടാൻ ഇത് വലിയൊരു അവസരമാണ്. കൂനോ വന പ്രദേശം അപൂർവ്വ ഇനം സസ്യ-വന സമ്പത്തുകളാൽ പ്രസിദ്ധമാണെന്നും വിജയ് ഷാ പറഞ്ഞു.
Comments