കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫയെയാണ് പോലീസ് പിടികൂടിയത്. ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ 992 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തു. ജിദ്ദയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ ഇൻഡിഗോ വിമാനത്തിലാണ് ഇയാളെത്തിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു . പ്രാഥമിക ചോദ്യം ചെയ്യലിലും തന്റെ കയ്യിൽ സ്വർണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചിരുന്നില്ല. മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗേജ് വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വർണ്ണം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല. പ്രാഥമികമായി നടത്തിയ ശരീര പരിശോധനയിലും സ്വർണം കിട്ടിയില്ല.
പിന്നാലെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ് റേ എടുത്ത് പരിശോധിച്ചപ്പോൾ വയറിനകത്ത് 4 കാപ്സ്യൂളുകൾ ഉണ്ടെന്ന കാര്യം വ്യക്തമാവുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന 57 ആമത്തെ സ്വർണ്ണക്കടത്ത് കേസാണിത്.
Comments