ചെന്നൈ : ട്രെയിനിനു മുകളിൽ കയറി കൊടി വീശിയ പാർട്ടി പ്രവർത്തകന് ദാരുണാന്ത്യം. ദളിത് നേതാവ് ഇമ്മാനുവൽ ശേഖരന്റെ 64-ാം ചരമവാർഷികത്തോടനുബന്ധിച്ച് ട്രെയിനിന് മുകളിൽ കയറി നിന്ന് കൊടി വീശിയ യുവാവാണ് മരിച്ചത്. കൊടി വീശുന്നതിനിടെ മുകേഷിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് മുകേഷ് കയറിയത്. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു . പിന്നാലെയാണ് കൊടിവീശിയ യുവാവിന് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റത് . പ്ലാറ്റ് ഫോമിലുള്ളവരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് യുവാവ് ട്രെയിനിന് മുകളിൽ കയറിയത്. ഷോക്കേറ്റതിന് പിന്നാലെ മുകേഷ് ട്രെയിനിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കൾ പരമക്കുടിയിലെ ഇമ്മാനുവൽ ശേഖരന്റെ സ്മാരകം സന്ദർശിച്ച് ആദരം അർപ്പിച്ചു. നിലിവിൽ ജില്ലയിൽ 144 ഏർപ്പെടുത്തിയിരിക്കുകയാണ്. ഇമ്മാനുവൽ ശേഖരന്റെ ചരമ ദിവസ പൂജയും ഒക്ടോബർ 30ന് പശുമ്പൊൻ മുത്തുരാമലിംഗ തേവരുടെ ഗുരുപൂജയും കണക്കിലെടുത്താണ് 144 ഏർപ്പെടുത്തിയിരിക്കുന്നത്.
Comments