തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥയിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ മുഴുവൻ റോഡുകളും നാല് വർഷത്തിനുള്ളിൽ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് എത്തിക്കുമെന്ന് മന്ത്രി അവകാശപ്പെട്ടു. വില കൂടുതലാണെങ്കിൽ ഗുണ നിലവാരം വർദ്ധിക്കുമെന്നും, ജനങ്ങൾ എല്ലാം റോഡുകളുടെ ഗുണനിലവാരം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.
റോഡുകളെപ്പറ്റി ജനങ്ങൾ തിരിച്ചറിയുന്നതു കൊണ്ടാണ് ചെറിയ കാര്യം പോലും വലിയ വാർത്തകളാകുന്നത്. ഇത്തരം വാർത്തകൾ വരുന്നത് വകുപ്പു പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു. റോഡുണ്ടാക്കുന്ന മെറ്റീരിയൽ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റോഡിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. റബ്ബറൈസ്ഡ് റോഡുകൾ കുറുച്ചുകൂടി ചെയ്യാൻ കഴിഞ്ഞാൽ വളരെ നല്ലത്. കേരളത്തിന്റെ സാമ്പത്തിക നില തന്നെ ഇതിലൂടെ വളരും. കേരളത്തിലെ റോഡ് തകരാനുള്ള പ്രധാന കാരണം ഓട ഇല്ലാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
Comments