ന്യൂഡൽഹി: ചൈനീസ് ആപ്പ് വഴി ഓൺലൈനിലൂടെ ലോൺ എടുത്ത് വെട്ടിലായവർ നിരവധിയാണ്. രാജ്യത്ത് ഇത്തരം ആപ്പുകൾ വഴി ആത്മഹത്യാ ചെയ്തവർ ഒട്ടനവധി പേരുണ്ട്. ഇന്ത്യയിൽ ചൈനീസ് ലോൺ ആപ്പുകളുടെ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ 16 ഇടങ്ങളിൽ ഇ ഡി തിരച്ചിൽ നടത്തുകയും 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു.
റാസോർപേ, പേടിഎം, ക്യാഷ്ഫ്രീ തുടങ്ങിയ ഓൺലൈൻ ആപ്പുകൾ ഉൾപ്പെടെയുള്ളവയുടെ ഓഫീസുകളിലാണ് ഇ ഡി തിരച്ചിൽ നടത്തിയത്. ഇവിടങ്ങളിൽ നിന്നും ചൈനീസ് വ്യാപാരികളുടെ ഐ ഡി കാർഡുകളും, 17 കോടി രൂപയും, നിരവധി ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഏജൻസി കണ്ടെത്തുകയായിരുന്നു.
ഇത്തരം ആപ്പുകളുടെ ചതി കുഴികളിൽ വീണ് നിരവധി പേർ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങൾ നൽകി ഓൺലൈൻ ആപ്പ് വഴി ലോൺ എടുക്കുകയും അടവ് മുടങ്ങിയാൽ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ഉപഭോക്താവിന്റെ കോണ്ടാക്ട് നമ്പർ അടക്കമുള്ള ഫോണിലെ വിവരങ്ങൾ ചോർത്തിയെടുക്കുകയും അവരുടെ വാട്സ്ആപ്പിലേക്ക് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ചുകൊടുക്കുകയുമാണ് ഇർ ചെയ്യുന്നത്. ഇത്തരം സംഭവങ്ങളുടെ കെണിയിൽപ്പെട്ട നിരവധി ആളുകളാണ് ആത്മഹത്യ ചെയ്തത്. കേന്ദ്ര സർക്കാർ നിരവധി ചൈനീസ് ലോൺ ആപ്പുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇവയുടെ പ്രവർത്തനം വളരെ തന്ത്രപൂർവ്വമായിരുന്നു. ഇ ഡി നടത്തിയ തിരച്ചിലിലാണ് ഇവയുടെ ഉറവിടം ചൈന ആണെന്ന് കണ്ടെത്തിയത്.
Comments