ജലജീവികൾക്ക് ആഹാരം കൊടുത്ത് സഹാനുഭൂതി നേടിയെടുക്കുന്ന വീഡിയോ ചിത്രീകരിച്ച പാകിസ്താനി നടിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്റർനെറ്റ് ഉപയോക്താക്കൾ. നദിയിലേക്ക് പ്ലാസ്റ്റിക് എറിയുന്ന ദൃശ്യങ്ങൾ പങ്കുവെച്ച അഭിനേത്രിയായ രേഷത്തിനെയാണ് ആളുകൾ വിമർശിക്കുന്നത്.വിമർശനങ്ങളെ തുടർന്ന് നടി മാപ്പ് പറഞ്ഞെങ്കിലും നേരത്തെ പിടിപ്പെട്ട കൊറോണയുടെ അന്തരഫലമാണ് ഇത്തരത്തിൽ പെരുമാറാൻ കാരണമായതെന്ന അവകാശവാദത്തിലാണ് താരം.
Resham said feed a fish and kill it too 🫣🫣🫣
pic.twitter.com/lu53rSfxRb— Sara Aaayy ¯_(ツ)_/¯ (@EssayFamClub) September 12, 2022
നദിയിലേക്ക് ആഹാരം എറിഞ്ഞു കൊടുക്കുന്നതിനൊപ്പം പ്ലാസ്റ്റിക് ബാഗും എറിയുന്നതായി വീഡിയോയിൽ കാണാം.വീഡിയോ താരം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി ഉപയോക്താക്കൾ രംഗത്ത് വന്നത്. ജലം മലിനമാക്കിയതിന് നിരവധി ആളുകൾ വിമർശിച്ചതിന് പിന്നാലെ നടി സമൂഹ മാദ്ധ്യമങ്ങൾ വഴി ക്ഷമാപണം നടത്തിയിരുന്നു. മനഃപൂർവം ചെയ്തതല്ലെന്നും തന്റെ കരിയറിലെ ഏറ്റവും വലിയ തെറ്റാണ് തനിക്ക് സംഭവിച്ചതെന്നും രേഷം പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും താരം ആരാധകർക്ക് ഉറപ്പുനൽകി.
എന്നാൽ സ്വകാര്യ ചാനൽ അഭിമുഖത്തിൽ നദി മലിനമാക്കുന്നതായി കരുതിയില്ലെന്നാണ് രേഷം പറഞ്ഞത്.താരത്തിന് ഇതിരെ കുറിച്ച് അറിവില്ലായിരുന്നു എന്നാണ് അഭിമുഖത്തിൽ പറയുന്നത്. കൊറോണയുടെ അന്തരഫലങ്ങളാണ് ഇത്തരത്തിൽ പെരുമാറാൻ കാരണമായതെന്നും അവർ പറഞ്ഞു.
രണ്ട് തവണ കൊറോണ ബാധിതയായിരുന്നുവെന്നും അതിന്റെ അന്തരഫലങ്ങൾ ഇപ്പോഴും രേഷത്തെ വേട്ടയാടുന്നുവെന്നും അവർ വ്യക്തമാക്കി. എപ്പോഴും കാര്യങ്ങൾ മറക്കുന്നതായും അശ്രദ്ധ വർദ്ധിച്ചതായും താരം പറഞ്ഞു. അതു കൊണ്ടാണ് അശ്രദ്ധയോടെ ബാഗുകൾ വെള്ളത്തിലെറിഞ്ഞതെന്നും കുറ്റം സമ്മതിക്കുന്നതായും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇത്തരത്തിൽ മറുപടി നൽകിയതെന്ന ആശയക്കുഴപ്പത്തിലാണ് ഉപയോക്താക്കൾ.
Comments