ന്യൂഡൽഹി: കലാപകാരികളെ പ്രതിരോധിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സിആർപിഎഫ്. കലാപങ്ങളെയും മറ്റ് ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതിനായി വനിത ഉദ്യോഗസ്ഥർക്ക് ഹൈടെക്ക് ലാത്തികളാണ് സിആർപിഎഫ് അവതരിപ്പിക്കുന്നത്.കലാപ സ്ഥലങ്ങളിൽ ആക്രമണകാരികളെ ശക്തമായി നേരിടാനും സ്വയം പ്രതിരോധിക്കാനുമാണ് ഹെടെക്ക് ലാത്തികൾ നിർമ്മിക്കുന്നത്.പോളികാർബണേറ്റ് ഉപയോഗിച്ചാണ് ലാത്തികൾ നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി വൈദ്യുതിയുടെ സാന്നിധ്യം ലാത്തിയിലുണ്ടാകും.ഇത് മാരകമല്ലാത്ത വൈദ്യുതാഘാതം സൃഷ്ടിക്കുമെന്നും സിആർപിഎഫ് അറിയിച്ചു.
കലാപങ്ങളെ പ്രതിരോധിക്കുന്നതിനായി വനിത സൈനികരെ വിന്യസിക്കുമ്പോൾ അവർക്കുള്ള സ്വയം പ്രതിരോധ ഉപകരണമാണിത്. ഭാരം കുറഞ്ഞതും നിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതുമാണ്. വഴക്കമുള്ളതും കൊണ്ടുപോകാൻ എളുപ്പമുള്ളതുമാണ് ഹൈടെക് ലാത്തികൾ. മൂർച്ചയുള്ള വസ്തുക്കളിൽ നിന്നുള്ള പ്രഹരം,ലാത്തി അടി, കല്ലെറിയൽ,മിസൈൽ ആക്രമണം, ആസിഡ് ബൾബുകൾ, മൊളോടോവിന്റെ കോക്ടെയിലുകൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവയിൽ നിന്നും സ്ത്രീകളുടെ മുഴുവൻ ശരീരത്തെയും സംരക്ഷിക്കാൻ ഇതിന് കഴിയും.റീചാർജിംഗ് സൗകര്യവും ലാത്തിയിലുണ്ടാകും .ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി & അലൈഡ് സയൻസസുമായി സഹകരിച്ചാണ് സ്ത്രീകൾക്കായുള്ള പൊളികാർബണേറ്റ് ഷീൽഡിന്റെയും ലാത്തിയുടെയും നിർമ്മാണം സിആർപിഎഫ് നടത്തുന്നത്.
നിലവിൽ, സിആർപിഎഫിന് ആറ് ബറ്റാലിയൻ വനിതാ ഉദ്യോഗസ്ഥരാണുള്ളത്. 6,000-ത്തിലധികം വനിതാ ഉദ്യോഗസ്ഥർ ബറ്റാലിയനിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീർ, അയോധ്യ, മണിപ്പൂർ, അസം, നിയന്ത്രണ മേഖല,തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സേവനമനുഷ്ഠിക്കുന്നത്. ആറ് ബറ്റാലിയനുകളിൽ, റാപ്പിഡ് ആക്ഷൻ ഫോഴ്സിലേക്ക് 15 ചെറിയ ബറ്റാലിയനുകളാണുള്ളത്.ഓരോ ബറ്റാലിയനിലും 35-40 സ്ത്രീകൾ വീതമാണുള്ളത്.
Comments