മുംബൈ: നവജാത ശിശുക്കളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡറിന്റെ ലൈസൻസ് മഹാരാഷ്ട്ര റദ്ദാക്കി. ബേബി പൗഡർ രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന ഉൽപ്പന്നമായ ജോൺസൺ ആൻഡ് ജോൺസന്റെ ഉൽപ്പന്നത്തിന്റെ ലൈസൻസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റാണ് റദ്ദാക്കിയത്.
പൗഡറിന്റെ സാമ്പിളുകൾ എടുത്ത് ലബോറട്ടറി പരിശോധന നടത്തിയപ്പോൾ സ്റ്റാൻഡേർഡ് പിഎച്ച് മൂല്യവുമായി ഇത് ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ലെന്ന് എഫ് ഡി എ അധികൃതർ പ്രസ്താവനയിലൂടെ പറഞ്ഞു. ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡറിന്റെ സാമ്പിളുകൾ പൂനെ, നാസിക് എന്നിവടങ്ങളിൽ നിന്നും എടുത്തിട്ടുണ്ടെന്നും ഇവ പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പറയാമെന്നും അധികൃതർ അറിയിച്ചു.
ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ചൂണ്ടിക്കാട്ടി 1940ലെ ഡ്രഗ്സ് കോസ്മെറ്റിക് ആക്ട് പ്രകാരം എഫ് ഡി എ നോട്ടീസ് അയക്കുകയും കമ്പനിയുടെ വിറ്റഴിച്ച സ്റ്റോക്കുകൾ എത്രയും വേഗം തിരിച്ചെടുക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സർക്കാരിൽ സ്വാധീനം ചെലുത്തി കമ്പനി തടിയൂരുകയായിരുന്നു അന്നുണ്ടായത്. അതേസമയം ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡർ ഉൽപ്പന്നത്തിന്റെ ലൈസൻസ് റദ്ധാക്കിയതിനെതിരെ കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments