സമാർഖണ്ഡ്: ഷാങ്ഹായിൽ ഇന്ത്യയും തുർക്കിയും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുത്ത നരേന്ദ്രമോദിയും തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗനുമാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുനേതാക്കളും നിർണ്ണായക വിഷയങ്ങളിൽ ആശയ വ്യക്തത വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിൽ റഷ്യ യുക്രെയ്നെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ-തുർക്കി ചർച്ചയ്ക്ക് ഏറെ പ്രാധാന്യമാണുള്ളത്. രണ്ടു പക്ഷവും പിടിക്കാതെ നിൽക്കുന്ന ഇന്ത്യ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം റഷ്യയേയും യുക്രെയ്നേയും സഹായി ക്കുന്ന തുർക്കി നാറ്റോയിൽ വ്യത്യസ്ത അഭിപ്രായമുള്ള രാജ്യവുമാണ്. ഇരുനേതാക്കളും നടത്തിയ ചർച്ചകൾ ഏറെ പ്രാധാന്യത്തോടെയാണ് ഷാങ്ഹായിലെത്തിയ ചൈനയും റഷ്യയുമടക്കമുള്ള രാഷ്ട്രതലവന്മാർ വിലയിരുത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ സജീവമായ പങ്കാളിത്തം പലകാര്യങ്ങളിലുമില്ല. പ്രതിരോധ രംഗ ത്തും ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെട്ടും തുർക്കി സ്വീകരിക്കുന്നത് കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളാണ്. പാകിസ്താനെ പരസ്യമായി പിന്തുണയ്ക്കുന്ന എർദ്ദോഗൻ ആഗോള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യയ്ക്കെതിരെ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ്. ഒപ്പം ചൈനയോടുള്ള തുർക്കിയുടെ സമീപനവും ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ്. ഇത്തരം വിരുദ്ധ പശ്ചാത്തലത്തിലും യോജിക്കാവുന്ന മേഖലകണ്ടെത്തു ന്നതിൽ നരേന്ദ്രമോദി സുപ്രധാന നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്.
സാമ്പത്തിക ശാസ്ത്ര-വാണിജ്യമേഖലയിൽ തുർക്കിയും ഇന്ത്യയും ആഗോള തലത്തിലെ പ്രതിസന്ധികൾക്കിടയിൽ പിടിച്ചുനിൽക്കുന്ന പ്രമുഖ രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളുടേയും നന്മയ്ക്കും മേഖലയിലെ സമാധാനം പുലർത്തുന്നതിനും ധാരണയായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ലോകനേതാക്കൾ നേരിട്ട് കണ്ടുമുട്ടുന്നുവെന്ന പ്രത്യേകത ഉള്ളുതുറന്നു സംസാരിക്കാനുള്ള മികച്ച വേദിയാക്കി എല്ലാ രാജ്യങ്ങളും മാറ്റുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Comments